June 4, 2024

ശ്രീകുമാരൻ തമ്പിയ്ക്ക് വീണ്ടും തെറ്റി

 


ശ്രീകുമാരൻ തമ്പിയ്ക്ക് വീണ്ടും തെറ്റി. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ 'മലയാള ചലച്ചിത്രഗാനചരിത്രം' എന്ന പംക്തിയിൽ വിജയശ്രീയെ ആത്മഹത്യയിലേക്കു നയിച്ച ചൂഷണത്തെക്കുറിച്ച് എഴുതുന്നുണ്ട്. എന്നാൽ 'പോസ്റ്റുമാനെ കാണാനില്ല' എന്ന സിനിമയിലല്ല അദ്ദേഹം വിവരിക്കുന്ന വിജയശ്രീയുടെ ദൃശ്യമുള്ളത്. കുഞ്ചാക്കോ തന്നെ സംവിധാനം ചെയ്ത 'പൊന്നാപുരം കോട്ട'യിലാണ്. ആ ദൃശ്യത്തിന്റെ പ്രചാരണമാണ് വിജയശ്രീയുടെ ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് വാദം. 'പോസ്റ്റുമാനെ കാണാനില്ല'യിൽ മീൻ മുറിച്ചുകൊണ്ടിരിക്കുന്ന വിജയശ്രീയുടെ ദേഹത്ത് ഉറുമ്പു കയറുന്നത് കണ്ടു വരുന്ന നസീർ കാണിക്കുന്ന അതേ ഭാവതരളതകൾ വ്യത്യാസമൊന്നും കൂടാതെ പൊന്നാപുരംകോട്ടയിൽ വിജയശ്രീ കുളിക്കുന്നത് ആകസ്മികമായി കാണുന്ന നസീറിലും കാണാം. സംവിധായകൻ ഒന്നായതിന്റെ വിക്രിയകളാണ്. അഭിനേതാവിന്റെയോ കഥയുടെയോ കുഴപ്പമല്ല. കരടിപോലും മനുഷ്യരെ ബലാത്കാരം ചെയ്യുന്ന വിചിത്രമായ ഭൂതകാലം മലയാള സിനിമയ്ക്കുണ്ട്. കാട്ടിൽ കിടക്കുന്ന കരടിയേ... ! 
 
പോസ്റ്റുമാനെ കാണാനില്ല 1972 ലും പൊന്നാപുരം കോട്ട 1973 ലുമാണ് റിലീസായത്. 1974 മാർച്ചിൽ വിജയശ്രീ ആത്മഹത്യ ചെയ്തു.
 
(എഴുത്തുകുത്ത്, മാധ്യമം ആഴ്ചപ്പതിപ്പ് 2024 ജൂൺ 3)

No comments: