March 29, 2013

3. പൈങ്കിളിയിൽ എത്ര കിളിയുണ്ട്


പൈ എന്ന പഴയമലയാളം വാക്കിന് പച്ച എന്നാണർത്ഥം. പൈമ്പാൽ പച്ചപ്പാലല്ലല്ലോ പശുവിൻ പാലല്ലേ? ‘പൈയും ദാഹവുമുണ്ടാമേ. ’ എന്നതിലെ ‘പൈ’ വിശപ്പാണ്.  മലയാളത്തിന്റെ ഒരു കാര്യം. ഒരു വാക്കിനു നൂറർത്ഥമാണ്.. എങ്കിലും പ്രാചീനമായ ‘പൈ’ പച്ചയാകുന്നു. പച്ചൈക്കിളി മുത്തുച്ചരം. അതിനാൽ പൈങ്കിളി പച്ചക്കിളിയാകുന്നു. കഠിനമായ ഏകപത്നീ/പതീവ്രതക്കാരായ തത്തകൾ. ലോകത്തിനു ചേരാത്ത ഈ ആദർശമായിരിക്കും ഏങ്ങലടിക്കാരികളെക്കൊണ്ടു നിറഞ്ഞ നോവലുകൾക്കും കഥകൾക്കും പൈങ്കിളിയെന്ന പേരു സമ്പാദിച്ചു കൊടുത്തത്. സീത ഒരു ഏങ്ങലടിക്കാരിയായിരുന്നു. രാമൻ ഏങ്ങലടിക്കാരനും. അല്ലെങ്കിൽ അഗ്നിശുദ്ധി തെളിയിച്ചിട്ടും ഒരു അലക്കുക്കാരന്റെ വാക്കു കേട്ട് പളുങ്കുപോലത്തെ പെണ്ണിനെ നേരെ മുഖത്തു നോക്കി ഒന്നും പറയാതെ അനിയന്റെ കൈയിൽ പൊതിഞ്ഞു കെട്ടി കൊടുത്ത് കൊണ്ടു പോയി കാട്ടിൽ കളയിക്കുമോ? എന്നിട്ട് ‘എയർ ഹോസ്റ്റസ് ’ എന്ന പഴയ കളർ പടത്തിലെ നായകൻ നസീറിനെപോലെ വിരഹിയുടെ ദുഃഖം കണ്ണടച്ച് മസിലുപിടിച്ച് കടിച്ചമർത്തുന്ന അഭിനയം അഭിനയിക്കുമോ? അതു പഴയ ‘പൈങ്കിളി’ കഥ. അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ അന്തപ്പുരപ്പെണ്ണുങ്ങളെല്ലാം കൂടി നിർബന്ധിച്ച് നിർബന്ധിച്ച് (രാവണൻ അത്ര രാവണനായിരുന്നു, അന്ന് അയോധ്യയിൽ പോലും. മിഷണറിമാർ വന്ന് ‘മോറൽ ലെസ്സൺസൊക്കെ’ എടുത്തു തുടങ്ങുന്നതിനും മുൻപുള്ള പൈങ്കിളിക്കാലമാണേന്നോർക്കണം) ഒരരുക്കാക്കിയപ്പോൾ സീത രാവണന്റെ പടം വരച്ചു. മുഖം കണ്ടിട്ടില്ലാത്തതു കൊണ്ട് കാലിലെ പെരുവിരലാണ് വരച്ചത്. അതു കണ്ട് പെണ്ണുങ്ങൾ അയ്യടാന്നായി! മറാത്തയിലെ ഒരു കഥയാണിത്. സംഗതിയെന്താണെന്നു വച്ചാൽ ‘നി.കൊ.ഞാ.ചാ’ എന്ന ന്യൂജനറേഷൻ മലയാളസിനിമയിലെ നായകൻ പറയുന്നതുപോലെ ‘അതു വിരലല്ലായിരുന്നു കേട്ടോ!’  ഇനി മനശ്ശാസ്ത്രം പാകത്തിന് അപ്ലേ ചെയ്തു, കൂട്ടിയും ഹരിച്ചും നോക്കിയാലും ഗുണനഫലം ഇതു തന്നെയായിരിക്കും.  ഇല്ലേ?

വെറുമൊരു അലക്കുകാരന്റെ വാക്കുകേട്ടതല്ല, സീതയെ കാട്ടിൽ കളയുന്നതിൽ ചിലതൊക്കെ ഉണ്ടെന്ന്  വസ്തുവഹകളെപ്പറ്റി കൂലംകഷമായി ആലോചിച്ചിട്ടു ആളുകൾ പറയാറുണ്ടായിരുന്നു. ടിയാന്മാരെപ്പറ്റി പൊതുവേ ജനത്തിനു നല്ല അഭിപ്രായമില്ലാത്തത് കൊണ്ട് ഒരു മുഖം ചുളിപ്പാണ് അവറ്റകൾക്ക് പ്രതിഫലം. എങ്കിലും കാട്ടിൽ മൃഗങ്ങളെപ്പോലെയും പക്ഷികളെപ്പോലെയും രമിച്ചു വാണു എന്നു പറയുന്ന സമയത്തൊന്നുമല്ല, രാവണൻ തട്ടിക്കൊണ്ടു പോയതിനു വന്നശേഷമാണ് സീത അന്തർവത്നിയായതെന്ന അടക്കം പറച്ചിൽ വല്ല കാര്യവുമുണ്ടോ എന്തോ? കാട്ടിൽ സന്ന്യാസജീവിതമാണ് ദമ്പതികൾ നയിച്ചതെന്നാണ് വയ്പ്പ്. അങ്ങനെയല്ലായിരുന്നു എന്നു പറയുന്നത് ആശാനാണ്. കുമാരനാശാൻ. അദ്ദേഹത്തിനു രാമായണാദികളിൽ നല്ല വ്യുൽ‌പ്പത്തിയാണ്. കോൺ‌വെന്റിൽ പഠിച്ചിട്ടു വന്ന് ഊഹം പറയുന്നവരെപ്പൊലെയല്ല. പിന്നെ ഭൂമി പിളർന്നു സീത മറഞ്ഞതൊക്കെ ആത്മഹത്യയുടെ മഹത്വവൽക്കരണമാണെങ്കിൽ പോലും അതിൽ അഭിമാനകരമായി ഒന്നുമില്ലെന്ന് പറയുന്നതിൽ അല്പം സത്യമില്ലാതില്ല. എഴുത്തച്ഛൻ സീതയെ രാവണനെക്കൊണ്ട് തൊടീച്ചിട്ടില്ല. ഒർജിനൽ സീത അഗ്നിയിൽ മറഞ്ഞിരുന്നിട്ട്, ഡ്യൂപ്ലിക്കേറ്റ് അഥവാ മായാ -സീതയെ തട്ടിക്കൊണ്ടുപോകാൻ പാകത്തിനു രാവണന്റെ മുന്നിൽ നിർത്തിയിട്ടാണ് എല്ലാം നേരത്തെ അറിയുന്ന എഴുത്തച്ഛന്റെ ഭഗവാൻ രാമൻ മാരീചന്റെ ഫാൻസിഡ്രസ്സു കാണാൻ പോയത്. ലങ്കയിൽ വച്ചുള്ള അഗ്നിപ്രവേശത്തിനിടയ്ക്ക് ഡ്യൂപ്ലിക്കേറ്റ് സീത കത്തിപോവുകയും അത്രനേരവും മറഞ്ഞിരുന്നിട്ട് ഒർജിനൽ സീത തീയിൽ നിന്ന് പുറത്തു വരികയും ചെയ്തു.  പഞ്ചവടിയിലെ തീയിൽ ഒളിച്ച സീത, ലങ്കയിലെ തീയിൽ നിന്ന് പുറത്തു വന്നതെങ്ങനെ എന്നും മറ്റും ചോദിക്കരുത്. ഈ ഒർജിനൽ- മായാ സീതക്കളി പിന്നീട് അപവാദമുണ്ടായപ്പോൾ വർക്ക് ചെയ്യാത്തതെന്ത്? ഭൂമി പിളർന്നപ്പോഴും മായാ സീതയ്ക്ക് പോയാൽ പോരായിരുന്നോ ഒർജിനൽ സീതയ്ക്ക് വെയ്റ്റ് ചെയ്യാൻ പാടില്ലേ എന്നൊന്നും ചോദ്യം പാടില്ല. സംഭവം കഥയാണ്. പറയുന്നത് പൈങ്കിളിയാണ്! ബുദ്ധി അത്രയ്ക്കു ഇല്ലാത്ത വകകളാകയാൽ,  കിളി പാടിയാൽ ഇങ്ങനെയെ ഇരിക്കൂ എന്നൊരു നടപ്പു ദോഷം അതുകൊണ്ട് വന്നുപോയിട്ടുണ്ട്. (ഭാഗവതാദി മഹാഭാരതങ്ങൾക്ക് ഈ പ്രശ്നമല്ല, ശ്രീമതി കിളി തന്നെ പാടിയ വഹകളാകുന്നു അവയും !)  ആദർശപ്രണയവും ത്യാഗവും തട്ടിക്കൊണ്ടു പോകലും നിരുപാധിക ദാസ്യവും ഗർഭവും പരദൂഷണവും ആത്മഹത്യയും സംഘടനവും എല്ലാം കൂടി ചേർന്നുണ്ടാക്കിയ അന്തരീക്ഷം രണ്ടാമതുണ്ടായതു തൊട്ട്  ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന പൈങ്കിളികൾ ജനിക്കുകയായി. തൊലിപ്പുറത്തെ വികാരങ്ങളാണ് പൈങ്കിളിപ്പാട്ടുകളുടെ ജീവൻ. വികാരങ്ങളെ ഒന്നുണർത്തി ലയം കൊള്ളിക്കുക. പിന്നെ വലിച്ചു കീറി ഇരിപ്പിടം തുടയ്ക്കാം.

വർഷങ്ങളായി കേട്ടു കേട്ടു  കെട്ടു പോയതുകൊണ്ടാണ് ആൺ പെൺ ബന്ധങ്ങളെല്ലാം സാമാന്യം തരക്കേടില്ലാത്ത പൈങ്കിളികളായത്. അല്ലെങ്കിൽ ഈ നിഴലു വീഴാത്ത വല്ല ബന്ധവും ആവിഷ്കരിക്കണം. കൂമങ്കാവിൽ ബസ്സിറങ്ങിയ രവിയ്ക്ക് ആശ്രമവാസിനിയുടെ കാവിവസ്ത്രമായിരുന്നു ഉടുവസ്ത്രം. ഇരുട്ടത്ത് ഉടുവസ്ത്രം മാറിപ്പോവുക സ്വാഭാവികമാണെങ്കിലും അങ്ങനെ മാറിയതുമായി വെളിച്ചത്തു വരിക എന്നു വച്ചാല്...


കഥ
                     
വെയില്‍ നിലാവിനോട് പറയാനൊരുങ്ങുന്നത്

മനസ്സമ്മതത്തിന്റെ തലേന്ന് , ശനിയാഴ്ച രാത്രി മേഘയ്ക്ക് രവിയുടെ ഫോണ്‍ വന്നു. അങ്ങേത്തലയ്ക്കല്‍ രവിയുടെ ശബ്ദം മുഴങ്ങിയ ഉടനെ എന്തിനെന്നറിയാതെ അവള്‍ നടുങ്ങി.

തിരക്കുള്ള ഒരു ദിവസമായിരുന്നു അത്. പതിവുപോലെ ഉറങ്ങാത്ത ഒരു രാത്രിയ്ക്കു ശേഷം രാവിലെ എങ്ങനെയോ ഒരു ഊർജ്ജം തന്റെ സിരകളിൽ നിറയുന്നതായി മേഘ അറിഞ്ഞു. വസ്ത്രങ്ങളെടുക്കാന്‍ ചങ്ങനാശ്ശേരിയില്‍ താനും കൂടി വരുന്നെന്നു ചാച്ചന്റെ പെങ്ങളോടു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞുള്ള വിവാഹത്തിനു അമ്മയെടുത്തു വച്ച കാപ്പിപ്പൊടി നിറമുള്ള സാരി മാറ്റി വാങ്ങണം. ബാങ്കിലുള്ള പണമെടുത്ത് രണ്ടു വളകള്‍ കൂടി വാങ്ങിച്ചിടണം. ഗീതയുടെ കൈയില്‍ മുൻപ് നോക്കി വച്ചിരുന്ന മാതൃകയിലുള്ളത്. മിന്ന് എങ്ങനെയുള്ളതാവണം എന്നു കൂടി താന്‍ തീരുമാനിക്കേണ്ടതുണ്ടെന്നു അവൾക്ക്  തോന്നി. പക്ഷേ വർഗീസിന്റെ മുഖത്തു നോക്കിയപ്പോള്‍ അതു മാത്രം അവൾക്ക്  പറയാൻ കഴിഞ്ഞില്ല. യാത്രയ്ക്കിടയില്‍ അവള്‍ രണ്ടോ മൂന്നോ പ്രാവശ്യം അതു തന്നെ ആലോചിച്ചിരുന്നു.

മുറ്റത്തെ ചെമ്പരത്തിച്ചെടികളുടെ ചുവട്ടില്‍ പിടിച്ചിട്ട കസേരയിലിരുന്ന് വൈകുന്നേരം ബന്ധുക്കളോട് വലിയവായില്‍ വര്ത്തെമാനം പറയുന്നതിനിടയിൽ വിവാഹ ആഭരണങ്ങളുടെ കാര്യം അവൻ പറഞ്ഞു.
“എടീ.. വല്ല ഡിസൈനും നിന്റെ മനസ്സിലുണ്ടെങ്കില്‍ പറയണം.. ....”

തനിക്ക് അങ്ങനെയൊരിഷ്ടമില്ല എന്നവനറിയാം. അവള്‍ വിചാരിച്ചു. കുരിശു കൊരുത്തിട്ടിരിക്കുന്ന മാല മാറ്റി പുതിയത് വാങ്ങാന്‍ അമ്മ പല പ്രാവശ്യം നിർബന്ധിച്ചതാണ്. ‘പട്ടണത്തിലൊക്കെയാവുമ്പോള്...‘ അമ്മ പറയും. പക്ഷേ രവിക്ക് സ്വർണ്ണാഭരണങ്ങൾ ഇഷ്ടമുണ്ടായിരുന്നില്ല.

ചാച്ചന്‍ മരിച്ചയിടയ്ക്ക്, ഇനി താനാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുവാന്‍ എന്നൊരു ഗൌരവും വന്നു നിറഞ്ഞ നാളുകളില്‍, വർഗീസ് ഒരിക്കൽ രവിയെ കണ്ടിരുന്നു. നേരെ രവിയുടെ വീട്ടിൽ പോയി താന്‍ മേഘയുടെ അനിയനാണെന്ന് മുഖവുര കൂടാതെ പറഞ്ഞുകൊണ്ട്, രവിയുടെ അമ്മയുടെ കൈയില്‍ നിന്ന് ചായ ചോദിച്ചു വാങ്ങിച്ചു കുടിച്ചു കൊണ്ട്.

അതൊരു എടുത്തുച്ചാട്ടമായിപ്പോയെന്നു മേഘയ്ക്കു തോന്നി. അവനോട് ഇനി സംസാരിക്കേണ്ടെന്നും സംസാരിച്ചാല്‍ താൻ പൊട്ടിത്തെറിച്ചേക്കുമെന്നും അവൾ വിചാരിച്ചു. ‘അവനെന്തവകാശം തന്റെ കാര്യങ്ങളിലിടപെടാൻ‍...? അതും തന്റെ അനുവാദമില്ലാതെ..’

ആ ആഴ്ച വീട്ടില്‍ ചെല്ലുമ്പോൾ അവന്‍ ഇറയത്ത് ചാച്ചന്റെ കസാലയിൽ കിടക്കുകയാണ്. മുഖത്തെ കുട്ടിത്തത്തിനു ചേരാത്ത ഒരു ഗൌരവം അവന്റെ ശബ്ദത്തിലുണ്ടായിരുന്നു.
“ഇക്കാര്യത്തില്‍ നിനക്ക് വലിയ തെറ്റാണ് പറ്റിയിരിക്കുന്നത്...” അവളുടെ മുഖത്തെ ദേഷ്യം തീര്ത്തും അവഗണിച്ചു കൊണ്ട് വർഗീസു പറഞ്ഞു. “അയാള്‍ നട്ടെല്ലില്ലാത്ത ജാതിയാണ്.”

അവള്‍ നടുങ്ങി, അമ്മ അതു കേൾക്കുന്നുണ്ടൊ എന്നറിയാന്‍ അകത്തേയ്ക്കു പാളി നോക്കി. അവന് പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. അവള്‍ ഒന്നും മിണ്ടിയില്ല. അപ്പോഴേയ്ക്കും നനഞ്ഞകൈകള്‍ മടിയിൽ തുടച്ച് അകത്തു നിന്ന് അമ്മ വന്നു. ആ പഴുതിൽ അവൾ അവളുടെ മുറിയിലേയ്ക്ക് രക്ഷപ്പെട്ടു.
രാത്രി ആലോചിച്ചിരിക്കുമ്പോള്‍ അവളുടെ മനസ്സിൽ അവ്യക്തമായി ഉണ്ടായിരുന്ന എന്തിനോ അവന്‍ ആകൃതി നൽകുകയായിരുന്നു എന്ന് അവൾക്ക്  തോന്നി. ഒരുപാട് നാളായി കൊണ്ടു നടന്ന ചോദ്യത്തിന്റെ ഉത്തരം ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ചതു പോലെ. അങ്ങനെയല്ല. അവൾക്കത് അറിയാമായിരുന്നു. കുറ്റബോധം കൊണ്ട് അവളത് ചിന്തിക്കാതിരുന്നതാണ്.

പിന്നീട് രവി തീരെ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു എന്നു തോന്നിയ സന്ദർഭത്തിൽ ദ്വേഷ്യം കൊണ്ട് വർഗീസിന്റെ അഭിപ്രായം അയാളോട് പറഞ്ഞു പോയിട്ടുണ്ട്.
രവി മുൻപൊന്നുമില്ലാത്ത വിധം തളരുന്നത് അന്നു മേഘ കണ്ടു.

പതിവു പോലെ രവി ഹലോ എന്നു പ്രത്യേക ഈണത്തില്‍ നീട്ടി വിളിച്ചില്ല, അവള്‍ തന്നെയാണോ എന്നു തിരക്കിയില്ല. അവ്യക്തമായി എന്തോ പറഞ്ഞു. ചോദ്യമായിരുന്നോ അത്..? അവള്‍ ശ്രദ്ധിച്ചില്ല. മനസ്സമ്മതക്കാരിയുടെ തിരക്കുള്ള ഒരു പകല്‍ അയാളെ മായ്ച്ചു കളഞ്ഞിരുന്നു എന്ന് അയാൾ അറിഞ്ഞിരിക്കില്ല. ചിലതൊക്കെ മേഘ മൂളിക്കേട്ടു, ഇല്ല എന്നോ അല്ല എന്നോ പറഞ്ഞു. ഫോണ്‍ വച്ചു.

എന്തായിരുന്നു അയാള്‍ ചോദിച്ചത്...? ഇനി ഒരു പക്ഷേ എല്ലാ കാമുകന്മാരെയും പോലെ തന്നെ ഭർത്താവുമായി സ്വസ്ഥമായി ജീവിക്കാൻ വിടില്ല എന്നതിന്റെ മുന്നറിയിപ്പായിരിക്കുമോ ഇത്? ഇനി നിരന്തരമായ ഫോണ്‍ വിളികള്‍, കത്തെഴുത്ത്, പഴയ കത്തുകളും ഒന്നിച്ചെടുത്ത ഫോട്ടോകളും ഭർത്താവിന് അയച്ചുകൊടുക്കുമെന്ന ഭീഷണി....
അല്ലെങ്കിൽ ...
ഒരാത്മഹത്യയുടെ തയാറെടുപ്പ്.....?

താഴത്തെ വീട്ടിലെ റോസി- സദ്യയ്ക്ക് വീട്ടിൽ സഹായിക്കാന്‍ കൂടിയിരിക്കയാണവൾ - മേഘയെ നോക്കിയെന്തോ തമാശ പറഞ്ഞു. ഇറയത്തു കൂടിയിരുന്നവരെല്ലാം ഉച്ചത്തിൽ ചിരിക്കുന്നതു കേട്ടു. വർഗീസിനോട് രവി വിളിച്ച കാര്യം പറയണമെന്ന് അവൾക്ക് തോന്നി. അവനെ അവിടെ കണ്ടില്ല. അവള്‍ നേരെ മുറിയിലേയ്ക്കു പോന്നു.

‘ഞാന്‍ നിന്നെ കല്യാണം കഴിക്കാം‘ എന്നാണ് രവി പറഞ്ഞത്. അവസാന നിമിഷത്തില്‍ തന്റെ കാമുകിയുടെ ജീവിതം രക്ഷപ്പെടുത്താൻ അയാൾ ഒരു മാർഗം കണ്ടെത്തിയ പോലെ. വീണ്ടും ആലോചിച്ചപ്പോള്‍ അയാളുടെ ശബ്ദത്തിന് വല്ലാതെ പതർച്ചയുണ്ടായിരുന്നതായി മേഘയ്ക്കു തോന്നി. പൂർണ്ണമായും തകർന്നിട്ടും അതേ ആകൃതിയിൽ കുറച്ചുനേരം കൂടി നിലകൊള്ളാൻ തീരുമാനിച്ച കണ്ണാടിപ്പാത്രം പോലെ. പ്രണയിച്ച ആറു വർഷക്കാലവും അവഗണിച്ചിരുന്ന കാര്യം എന്തേ അയാളിപ്പോള്‍ പരിഗണിക്കാൻ‍? പ്രണയം മനുഷ്യരെ വിഡ്ഢികളാക്കുന്നു. ഇക്കാലമത്രയും അയാള്‍ വിവാഹം എങ്ങനെ സ്വാർത്ഥതയാകുന്നു എന്നും യഥാർത്ഥ  പ്രണയത്തില്‍ എങ്ങനെ മനുഷ്യർ പരസ്പരം സമർപ്പിക്കുന്നു എന്നും പറഞ്ഞു കൊണ്ടിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അയാൾ മനസ്സുമാറി നമുക്കൊരിക്കലും വേർപിരിയാനാവില്ല എന്ന ആവേശത്തോടെ വിവാഹത്തിലെത്തിച്ചേരും എന്നു താൻ വിചാരിച്ചു കൊണ്ടിരുന്നു.

ഒന്നും സംഭവിച്ചില്ല.

താന്‍ മറ്റൊരാളെ വിവാഹം കഴിക്കാൻ നിശ്ചയിച്ചു എന്ന വാർത്ത  മുഖത്തു നോക്കി പറഞ്ഞിട്ടും നിസ്സംഗതയോടെ കേട്ടു കൊണ്ടിരുന്ന രവിയുടെ മുഖം മേഘയ്ക്ക് ഓർമ്മയുണ്ട്. ആറു വർഷം നീണ്ട ഒരു ബന്ധം മുറിയുമ്പോള്‍ ഒരു തുള്ളി ചോരയുടെ നനവുപോലും ആ മനസ്സിൽ പടരുന്നില്ല എന്ന അറിവ് എല്ലാ നൊമ്പരങ്ങൾക്കും അവളെ തളർത്തി. അന്നു രാത്രി മുഴുവൻ അവൾ വല്ലാതെ കരഞ്ഞു.
“നീ ഇതുവരെ ജീവിച്ച ഒരു ലോകത്തെ ഉടച്ച് വാർത്ത്  ദൈവം മറ്റൊന്നു നിനക്കായി ഉണ്ടാക്കുകയാണ്...അങ്ങനെ വിചാരിച്ചുകൂടേ...” തോമസിനെ കണ്ട് തിരിച്ചു വരും വഴി വർഗീസ് ചോദിച്ചു. വിവാഹം കഴിക്കാന്‍ പോകുന്ന ആളിനെ പുറത്തു വച്ച് കാണണം എന്നും സംസാരിക്കണമെന്നും വർഗീസിനോട് മേഘ പറഞ്ഞിരുന്നു. പെണ്ണു കണ്ട് ഇഷ്ടപ്പെട്ടു എന്നു അറിയിച്ച തോമസിനെ വിളിച്ച് ചേച്ചിയ്ക്ക് സംസാരിക്കാനുണ്ടെന്നറിയിച്ചത് വർഗീസാണ്. അവനാണ് അവളെ മല്ലപ്പള്ളിയിലെ കോഫീബീൻസില്‍ കൊണ്ടുചെന്നാക്കിയതും.

തോമസിന് ആകെകൂടിയൊരു പരിഭ്രമമായിരുന്നു. കൈലേസെടുത്ത് അയാള്‍ ആവശ്യത്തിലധികം തടിച്ചു തുടുത്ത മുഖം തുടച്ചുകൊണ്ടിരുന്നു. കാലാവസ്ഥ അയാൾക്ക് പിടിക്കുന്നുണ്ടാവില്ല. ഇവിടത്തെ പൊടിയും ചൂടും.
“ഞാന്‍ വല്ലാതെ വിയർക്കുന്നു.” അയാൾ പറഞ്ഞു.
“വിയർത്തോട്ടെ...” മേഘ പറഞ്ഞു. “പക്ഷേ കർച്ചീഫെടുത്തു ഇങ്ങനെ തുടയ്ക്കുന്ന ശീലം ഉപേക്ഷിക്കണം.”
അയാള്‍ വിളറിച്ചിരിച്ചു.

പിന്നീട് ആലോചിക്കുമ്പോഴൊക്കെ ആ ചിരി പുരണ്ട മുഖമാണ് തോമസ് എന്ന പേരില്‍ മനസ്സിലെത്തുന്നത്. രവി അങ്ങനെ ഒരിക്കലും ചിരിക്കാറില്ല. അയാളില്‍ ചിരിയില്ല. അയാള്‍ വിയർക്കാറില്ല. ഒരു കിണറ്റിനുള്ളിലാണയാള്‍ എന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. എപ്പോഴാണ് അയാള്‍ പുറത്തു വരുന്നത്?
അല്ല, അയാള്‍ക്കു വിയർക്കാറുണ്ടോ.........? ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം. അയാള്‍ കൊണ്ടു നടക്കുന്ന കർചീഫിന്റെ നിറമെന്താണ്? അയാൾക്ക്  കർച്ചീഫുണ്ടോ....? എങ്ങനെ കിടന്നാണ് അയാൾ ഉറങ്ങാറുള്ളത്...? ഒരു പ്രണയത്തില്‍ നമ്മളറിയുന്ന കാര്യങ്ങൾ എത്ര തുച്ഛമാണ് ! പ്രണയം മറ്റൊരു ലോകമാണ്. മഞ്ഞിലൂടെ എന്ന വണ്ണം അവ്യക്തമാണ് അവിടെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളെല്ലാം.

പള്ളിയില്‍ വച്ച് നാളെ തീരെ പരിചയമില്ലാത്ത മറ്റൊരാളിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് താന്‍ പറയും. ചാച്ചന്‍ മരിച്ചതിനുശേഷം തന്നെ പ്രതി ഒറ്റയ്ക്കു തിന്ന തീയെല്ലാം ആ നിമിഷം വിട്ടൊഴിഞ്ഞതായി അമ്മയ്ക്കു തോന്നും. ബന്ധുക്കളെ നോക്കി വരവു വയ്ക്കുന്നതിനിടയിലും ആ ഒരു നിമിഷം തന്റെ ശബ്ദം കേൾക്കാൻ വേണ്ടി വർഗീസ് തിരിഞ്ഞു നോക്കിയേക്കും. തോമസ് അപ്പോഴും വിയർക്കുന്നുണ്ടാവും.

രവി.. രവി അപ്പോള്‍ എന്തു ചെയ്യുകയായിരിക്കും?

ഓർക്കാൻ സുഖമില്ലാത്ത എന്തൊക്കെയോ കാണുന്നു. വളർച്ച മുരടിച്ച ചെമ്പരത്തിച്ചെടികള്‍. നിലാവു വീണുകിടക്കുന്ന അവയുടെ കറുത്തയിലകള്‍. പേടിപ്പിക്കുന്ന വേഗത്തിൽ അവയ്ക്കിടയിലൂടെ ഓടുന്ന താൻ‍. എന്നിട്ടും ഒരിടത്തുമെത്തുന്നില്ല. കാലിലെന്തോ തടയുന്നു. തട്ടി വീഴുമെന്നു തോന്നി. പാമ്പല്ല. അത്ര വഴുവഴുപ്പില്ല. എന്നാല്‍ അതിനേക്കാൾ ബലമുണ്ട്! അതു മാലയാണ്. മിന്നു കൊരുത്തിട്ട മാല. തട്ടിവീണാല്‍ തന്റെ ചോര ചെമ്പരത്തിച്ചെടികൾക്ക്  മേല്‍ വീണു പൂക്കും.

ശ്വാസം കിട്ടുന്നില്ല. അട്ടിയിട്ട മണ്ണിനടിയില്‍ താ‍ൻ‍..........വെള്ളത്തിനടിയിലെന്ന പോലെ താണു താണു പോകുന്നു......
ഞെട്ടി കണ്ണു തുറന്നു. ഉറങ്ങിയതല്ല. കണ്ണുകള്‍ അടഞ്ഞുപോയതാണ്. ഇപ്പോഴും രാത്രിയാണ്. ജനാലകള്‍ അടച്ചിട്ടല്ല കിടന്നത്. എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് ഓർമ്മയില്ല. കൈയെത്തി ജനാലപ്പാളി പിടിച്ച് അടയ്ക്കാന്‍ നോക്കവേ അവൾക്ക്  കരച്ചിൽ വന്നു. പുറത്തെവിടെയോ രവിയുണ്ടെന്നു തോന്നി. ഹോസ്റ്റലിൽ വച്ച് അങ്ങനെ എത്ര രാത്രികളിൽ അവൾ അങ്ങനെ വിചാരിച്ച് ജനാലകള്‍ തുറന്നിട്ട് കിടന്നിട്ടുണ്ട്. ഒരു ഉറക്കത്തിന്റെ വിടവില്‍ മെല്ലെ കണ്ണുകൾ തുറന്ന് തിരിഞ്ഞു കിടക്കാനായുമ്പോള്‍ ജനാലയ്ക്കു വെളിയിൽ തന്നെ തന്നെ എത്രയോ നേരമായി സൂക്ഷിച്ചു നോക്കി നില്ക്കു കയായിരുന്ന..... ...രവി... അത് സങ്കല്പിക്കാന്‍ സുഖമുള്ള ദൃശ്യമായിരുന്നു.

ഇനിയെന്ത് ?

ഇനിമുതല്‍ തനിക്ക് ആറു വർഷമായി പരിചയമുണ്ടായിരുന്ന രവിയില്ല. അയാളുടെ കത്തുകളില്ല. കാത്തുകാത്തിരിക്കുന്ന ടെലഫോണ്‍ വിളികളില്ല. ഒന്നിച്ചുള്ള നടത്തം.കോഫി.... ബീച്ച്.....ശനിയാഴ്ച ഉച്ചകളിലെ സിനിമ..... വഴക്ക്.... ഒന്നുമില്ല.

ഇനിമുതല്‍ തനിക്കൊട്ടും പരിചയമില്ലാത്ത തോമസ് ഉണ്ട്. ശരീരത്തെക്കുറിച്ച് ബോധമുണ്ടായ കാലം മുതല്‍ ആരുമായും താന്‍ പങ്കിടാതിരുന്ന കിടക്കയിൽ അടുത്ത ഞായറാഴ്ച മുതൽ ഒരാള്‍ കൂടി കിടക്കും. തടിച്ച ഒരാള്‍...വെറുതെ വിയർക്കുന്ന ഒരാള്‍. ദിവസങ്ങള്‍ കഴിയുമ്പോൾ പങ്കപ്പാടൊടെയുള്ള ചിരി മാഞ്ഞു മാഞ്ഞു പോകും. അറപ്പിക്കുന്ന ഗൌരവം വന്നു നിറയും. അയാള്‍ ചോദ്യങ്ങൾ ചോദിക്കും. എന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ഉപദേശിക്കും. കേട്ടില്ലെങ്കില്‍ ശിക്ഷിക്കും. ഇല്ലാത്ത ബലം വരുത്തി ഉറക്കെ ഒച്ചവയ്ക്കും.   ‘..”എടീ...................’

എന്താണു വ്യത്യാസം?

അവള്‍ മെല്ലെ എഴുന്നേറ്റു. കണ്ട സ്വപ്നത്തിന്റെ പൊരുള്‍ മനസ്സിലായതായി അവൾക്കു തോന്നി. രാവിലെ അനുഭവപ്പെട്ട ഊർജ്ജം ഒരു കള്ളമായിരുന്നു. ആറുവർഷമായി താൻ ചുറ്റി നടന്ന മുരടിച്ച ചെമ്പരത്തിക്കാടുകളില്‍ തന്നെയാണ് താനിനിയും. ഒന്നും മാറുന്നില്ല. ഈ രാത്രിപോലും.

മുറിയ്ക്കു വെളിയില്‍ മെഴുകുതിരി നാളത്തിന്റെ രൂപത്തിൽ കത്തുന്ന വൈദ്യുതവിളക്കിന്റെ അരണ്ട പ്രകാശത്തില്‍ മേഘ, ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. പിറകില്‍ ഒരു ജന്മത്തിന്റെ മുഴുവൻ കരുണയോടെയും ഫോട്ടോയില്‍ നിന്നും തന്നെ ഉറ്റുനോക്കുന്ന ചാച്ചന്റെ കണ്ണുകൾ ആ ഇരുട്ടിലും അവള്‍ കണ്ടു.

‘പിതാവേ ഞാന്‍ കുടിക്കാതെ ഇതു കടന്നു പോവുകയില്ലെങ്കിൽ അങ്ങയുടെ ഹിതം നിറവേറട്ടെ’
ഉള്ളു പിളർന്ന് ഒരു വാള്‍ ഇറങ്ങി വരുന്നതു പോലെ തീരെ പ്രതീക്ഷിക്കാതെ അവളുടെ നാവിന്‍ തുമ്പത്തെത്തിയ ആ വാക്യം വല്ലാതെ കയ്ക്കുന്നതായി മേഘ അറിഞ്ഞു. വീണ്ടുമൊരു കരച്ചിലിന് അവള്‍ തയാറെടുത്തു.

- സോമാ റേച്ചൽ



March 17, 2013

2. ശിരസ്സിനുള്ളിലെ മുറി


 എഴുത്തിനെക്കുറിച്ചുള്ള പലതരം സന്ദേഹങ്ങളിലൊന്നാണ്  എഴുത്തുകാരന്റെ ആവിഷ്കരണം ആത്മരതി തന്നെയല്ലേയെന്നുള്ളത്. ആധുനികത അതു ബലപ്പെടുത്തി. ഖസാക്കിലെയും മയ്യഴിയിലെയും ഹരിദ്വാരിലെയും നായകന്മാരുടെ വഴി വിട്ട ജീവിതം. ‘ആലിപ്പഴവും ചിലന്തിയും അരിമ്പാറയും’ പോലുള്ള കഥകൾ. പക്ഷേ അതിനും മുൻപ് ‘ എനിക്കുള്ളതുപോലെ അനുഭവം ആർക്കുണ്ടെടാ‘ എന്ന് ആർത്ത കേശവദേവിന്റെ ഒച്ചയിൽ തന്നെ ‘അതെ, തന്റേതും ദന്തഗോപുരം തന്നെ’ എന്ന് വയലാർ എഴുതിയത്. (എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്) അക്കാലം ആളുകൾ വിപ്ലവം മടുത്ത് കാൽ‌പ്പനികതയിലേയ്ക്ക് മടങ്ങി വരുന്ന കാലമായിരുന്നു. ഝണ ഝണ നാദം മുഴക്കുന്ന വാളുകൾ കിലോ വിലയ്ക്ക് വിറ്റ് മണിപ്പൊൻ വീണ വാങ്ങി വിരലോടിച്ച് പുഞ്ചിരിക്കുന്ന കാലം. സാഹിത്യത്തിലെ പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ചിരിക്കുന്നതിനിടയിൽ ഇതെല്ലാം വന്നു.  നസീബ് മുഖം ചുളിച്ചു. രാഷ്ട്രീയബോധമില്ലാത്ത എഴുത്തുകൾക്ക് സാമൂഹിക പരിവർത്തനത്തിൽ എന്തു സ്ഥാനമാണുള്ളതെന്ന് അവൻ ചോദിച്ചു.  ‘പ്രണയത്തിനു ഞാൻ എതിരല്ല. പക്ഷേ എന്റെ കഥകളെ പ്രണയത്തിൽ മാത്രം കിടന്നു കറങ്ങാൻ ഞാൻ അനുവദിക്കാറില്ല’. അനൂപ് പറഞ്ഞു. അനൂപിന്റെ ‘വൈശിക’ത്തിൽ ഞാനും നസീബും കഥാപാത്രങ്ങളാണ്. (ഇ എം എസ് മറ്റൊരു കഥയിൽ! ‘ഇ എം എസും ദൈവവും’) വെറുമൊരു ഇണചേരലിൽ തീരേണ്ട കഥയുടെ അന്ത്യം പക്ഷേ ആശയക്കുഴപ്പത്തിലാണ്. വിവാഹത്തിനു പുറത്തുള്ള ബന്ധത്തെപ്പറ്റി / വേശ്യാസ്ത്രീകളുമായിള്ള ബന്ധത്തെപ്പറ്റി അനൂപിന്റെ അബോധത്തിലെ കുറ്റബോധമാണ് കഥാന്ത്യത്തിലെ ആശയക്കുഴപ്പത്തിനു കാരണം എന്ന് നസീബ് പറഞ്ഞു. എയിഡ്സിനെക്കുറിച്ച് അക്കാലങ്ങളിലുണ്ടായ ഭയം നമ്മുടെ മത വിശ്വാസവുമായി കൂടിക്കുഴഞ്ഞും ചില ധാരണകൾ രൂപപ്പെടുകയും അവ കഥകളായി പരിണമിക്കുകയും ചെയ്തിരുന്നു.

എന്താണ് പ്രതിബദ്ധത? വെറും ഉപദേശപ്രസംഗങ്ങൾ? അല്ലാതെ അധീശപ്രത്യയശാസ്ത്രങ്ങളോട് പ്രതികരിച്ചുകൊണ്ട് എഴുത്തുകാർ എന്തു വിപ്ലവമാണ് ഉണ്ടാക്കിയിട്ടുള്ളത്? സാഹിത്യം ആത്യന്തികമായി മറ്റു കലകളെപോലെ രസിക്കാനുള്ളതാണ്. എന്ന് സുരേഷ് പറഞ്ഞു. എങ്കിലും ഓരോ വരിയിലും എഴുത്തുകാരന്റെ പക്ഷഭേദം വരും സൂക്ഷ്മ രാഷ്ട്രീയം നിഹിതമായിരിക്കും. അത് സമൂഹത്തെ സ്വാധീനിക്കാതെ വിടില്ല. അതിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും. ‘സ്ത്രീ’ എന്ന സങ്കല്പം എടുക്കുക.. അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകത്തിലേയോ തൊഴിലിടത്തിലേയ്ക്ക് എന്ന നാടകത്തിലേയോ ആശയങ്ങളേക്കാൾ മലയാളികളെ സ്വാധീനിച്ചത് രമണനിലെ സ്ത്രീ (ചന്ദ്രിക)യാണ്. അതാണു നമ്മുടെ സോ കോൾഡ് സാംസ്കാരിക പാരമ്പര്യം! ചങ്ങമ്പുഴയുടെ പ്രതിഭാശക്തിമാത്രമാണോ ഇത്തരമൊരു പൊതുബോധ രൂപീകരണത്തിനു കാരണം? ആയിരിക്കണമെന്നില്ല. വെണ്മണി കവികൾ ജീവിതത്തിന്റെ ഉപരിമേഖലയിൽ സമസ്യയും മുക്തകവുമായി രമിക്കുമ്പോഴും ദൈവങ്ങളെ കളിയാക്കി വെടക്കാക്കിയിരുന്നു. ഇന്ന് സമൂഹത്തിൽ ഏറ്റവും ആവശ്യമായിരുന്ന കാര്യം ദൈവസങ്കൽ‌പ്പങ്ങളുടെ പൊളിച്ചെഴുത്താണ്. പക്ഷേ നമ്മൾ വിമർശിച്ച് വെടക്കാക്കിയ വെണ്മണികളുടെ അത്രപോലും അക്കാര്യത്തിൽ മുന്നേറാതെ പ്രധാനപ്പെട്ട മത (അ)സഹിഷ്ണുതയുടെ കാര്യത്തിൽ നമ്മൾ പ്രാചീനരായി. ശാസ്ത്രബോധം കൂടുതൽ ഉറച്ചപ്പോൾ മതവും ജാതിയും കൂടുതൽ പൂത്തുലഞ്ഞു. വേരില്ലാതെയും. അവ വളരുന്നു തഴയ്ക്കുന്നു ! ദൈവം തൊട്ടാൽ പൊള്ളുന്ന വസ്തുവായി. ആരുടെ കുഴപ്പം?

‘വാക്കറ്റു പോകുന്ന നിശ്ശബ്ദത ചിലപ്പോൾ പ്രണയത്തെക്കുറിച്ചു മാത്രം എഴുതിക്കും. ഇല്ലേ?  കഥകളിൽ പ്രണയം മാത്രം ആവുന്നതും കഥാന്ത്യങ്ങളിൽ ആശയക്കുഴപ്പം നിറയുന്നതും വെറുതെയല്ലെങ്കിൽ ഒന്നും വെറുതെയല്ല. പ്രതിബദ്ധത വെറുതെ പറഞ്ഞു പോകാവുന്ന ഉപദേശവാക്കുമല്ല’. നസീബിനിത് ഇഷ്ടപ്പെട്ടില്ല. അവൻ കസേര നീക്കിയിട്ട് എഴുന്നേറ്റു. അടുത്ത ഒരു ഗ്ലാസിനെക്കുറിച്ചാലോചിച്ചു കൊണ്ട് അനൂപ് സുരേഷിന്റെ മുഖത്തേയ്ക്ക് നോക്കി.  സിസ്റ്റത്തിൽ ഷഹബാസിന്റെ ‘സജിനി..’ എന്ന പാട്ട് കേറി വന്നു.

കഥ


ശിരസ്സിനുള്ളിലെ മുറി 

മുപ്പത്തിയെട്ടുവയസ്സുള്ള ഒരാള്‍ തന്നെ പെണ്ണുകാണാന്‍ വരുന്നു എന്നു കേട്ടപ്പോ തന്നെ ഋതു വല്ലാതെയായി.
അമ്മയില്ലാത്ത കുട്ടി... ഏട്ടന്റെ കാലം കഴിഞ്ഞാല്‍ പിന്നെ അവള്‍ക്കാരുണ്ട്...... ദേവുഅമ്മായി ഇടയ്ക്കിടയ്ക്ക് പറയും. അതു പറയുമ്പോള്‍ അവരുടെ തടിച്ച മുഖത്ത് അറപ്പിക്കുന്ന വിഷാദം വന്നു നിറയും.
ഋതുവിന്റെ ജാതകത്തില്‍ വിഷകന്യകാ ലക്ഷണമുണ്ട്. ലഗ്നത്തിന് ഇരുപുറവും പാപഗ്രഹങ്ങളാണ്. അങ്ങനെയുള്ള കന്യക സ്വന്തം മാതാപിതാക്കളെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും കൊല്ലും എന്നാണ് ഫലശ്രുതി. അതാണ് വിവാഹമിങ്ങനെ നീണ്ടു പോകുന്നത്. കൂടാതെ ചര രാശിയിലാണ് ജനനം. ഒന്നിനും ഒരു സ്ഥിരതയുണ്ടാവില്ല. താനില്ലാത്ത അവസരങ്ങളില്‍ കുടുംബ സദസ്സുകളി അമ്മയുടെ അകാലത്തിലുള്ള മരണം തന്റെ ജാതകദോഷത്തിന്റെ ഫലങ്ങളിലൊന്നായി ചര്‍ച്ചയ്ക്കു വരാറുണ്ടെന്ന കാര്യം ഋതുവിനറിയാം.
ജീവിതത്തിന്റെ ബ്ലൂ പ്രിന്റുകള്‍...അമ്മയുടെ പഴയ തടിയലമാരയുടെ ഉള്ളിലെ അറയില്‍ നിന്നും ഋതു ഇടയ്ക്കൊക്കെ അവളുടെ നീലച്ചട്ടയുള്ള കൊച്ചു ജാതക പുസ്തകമെടുത്ത് വെറുതേ നോക്കാറുണ്ട്. ശേഷം ചിന്ത്യം എന്ന അവസാന വാചകത്തിനു തൊട്ടു മുന്‍പ്.. ഗോപാലക്കണിയാന്‍ അവള്‍ക്ക് വിധിച്ചിരിക്കുന്ന ആയുസ്സ് അറുപത്തിയേഴ്....
ഇനി 41 വര്‍ഷങ്ങകൂടി.. ഋതു വിചാരിച്ചു. താനിതിലൊക്കെ വിശ്വസിക്കുന്നുണ്ടോ..പക്ഷേ അവളവളുടെ വിശ്വാസമല്ലല്ലോ പ്രധാനം.. എന്റെ ജീവിതത്തിന്റെ രഹസ്യമായ കൈയെഴുത്തുകള്‍ മറ്റാരുടെയോ ജീവിതത്തിനുള്ളില്‍ നുഴഞ്ഞു കയറി അവരുടെ ജീവിതം കൂടി താറുമാറാക്കുന്നു എന്നു വരുന്നത് ചിന്തിക്കാന്‍ രസമുള്ള വിഷയമല്ല.. അവളുടെ കണ്ണുകനിറഞ്ഞു. തൊട്ടടുത്ത് അമ്മയുടെ ജാതകം ഇരിപ്പുണ്ട്.. അത് പനയോലകളാണ്. മരിച്ചയാളിന്റെ ജാതകം ചിതയില്‍ ഒപ്പമിട്ട് കത്തിക്കണം എന്നാണ് ആചാരം.. എങ്ങനെയോ അതു രക്ഷപ്പെട്ടു. ജാതകങ്ങളുടെ ജാതകം ! ആ ഓലത്തണുപ്പില്‍ ഒരു ജീവിതം, അക്കങ്ങളും അക്ഷരങ്ങളുമായി ഇപ്പോഴും... തെളിവോടെയിരിക്കുന്നു.
അമ്മേ......അവളതിനെ കുനിഞ്ഞ് പതുക്കെ ഉമ്മ വച്ചു.
രാത്രി, അച്ഛനോട് വിവാഹകാര്യം സംസാരിക്കണമെന്നു കരുതി മുകളിലത്തെ മുറിയില്‍ ചെന്നു. പടിക്കയറുമ്പോള്‍ വല്ലാത്തൊരു ശൂന്യത വന്ന് അവളെ പിന്നോട്ടു വലിച്ചു. താന്‍ എന്താണു പറയാപോകുന്നത്......?
അച്ഛന്‍ ബാല്‍ക്കണിയിലായിരുന്നു. പതിവുപോലെ ഇരുട്ടത്ത്..അദ്ദേഹം ഒരിക്കലും മുറിവിട്ടു പുറത്തിറങ്ങാറില്ല. വീട്ടില്‍ വരുന്ന ആരോടും സംസാരിക്കാറില്ല. രാത്രി മുഴുവന്‍ ഉറങ്ങാതെ ആകാശം നോക്കിയിരിക്കും. റിട്ടയേര്‍ഡ് കൊമ്മഡോഎന്ന ആനുകൂല്യത്താല്‍ അദ്ദേഹം ഒറ്റയ്ക്കു ജീവിക്കുന്നു. ഈ വീട്ടില്‍ അദ്ദേഹം ഏറ്റവും സ്നേഹിച്ച അമ്മയ്ക്കു ശേഷം, ഞാന്‍ എന്നൊരു പൊടിപ്പുണ്ടെന്നു പോലും ഓര്‍ക്കാതെ...
ചിലപ്പോഴൊക്കെ ദേവു അമ്മായി നെടുവീര്‍പ്പിടുന്നതു കാണാം. ഇങ്ങനെ ആരോടും മിണ്ടാതിരുന്നാല് ബ്രാന്തു പിടിക്കില്യേ മനുഷ്യന്മാര്‍ക്ക് !
അച്ഛന്റെ മുന്‍പില്‍ ഒഴിഞ്ഞിരുന്ന ഗ്ലാസി അവവിസ്കി നിറച്ചു കൊടുത്തു. വെള്ളം തീര്‍ന്നെന്നു കണ്ട് ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി കൊണ്ടു ടീപ്പോയില്‍ വച്ചു. മെല്ലെ പടിയിറങ്ങി താഴെ അവളുടെ മുറിയിലേയ്ക്കു പോന്നു.
താഴെയിറങ്ങാന്‍ കൂട്ടാക്കാതെ, ഇപ്പോഴും ഒരു വിമാനത്തിലാണ് അച്ഛന്‍ എന്നു ഋതുവിനു തോന്നി. അവിടെ ഭൌമികമായ ഒന്നുമില്ല. ഉയരത്തില്‍, വെളുത്ത മേഘങ്ങള്‍, ആകാശച്ചരിവ്, വൈകുന്നേര സൂര്യന്‍, നിലാവെട്ടം, അരൂപികള്‍, പിന്നെ അമ്മ...........
നീ ആരോടും ഒന്നും സംസാരിക്കാത്തതാണ് നിന്റെ പ്രശ്നം.. കോളെജിലെ അവളുടെ ഒരേ ഒരു കൂട്ടുകാരി ഗോപിക വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ വീട്ടിവന്നപ്പോള്‍ പറഞ്ഞു. ഗോപികയുടെ കല്യാണം, പഠിക്കുന്ന സമയത്തു തന്നെ കഴിഞ്ഞിരുന്നു. ന്റെ ഋതൂ.. പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല...നിനക്കറിയാമല്ലോ...കുട്ടികളെന്നു കേള്‍ക്കുന്നതേ എനിക്കു വെറുപ്പായിരുന്നു.. ദ് നോക്കിപ്പോള്‍...
പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ ഗോപികയുടെ മൂത്തകുട്ടി ഇളയതിനെ പടിയിനിന്നും ഉന്തിത്തള്ളിയിട്ടു. വീഴ്ചയില്‍ പേടിച്ചു പോയ കുഞ്ഞ് വലിയ വായില്‍ നിലവിളിക്കാതുടങ്ങി. ഗോപിക ശപിച്ചുകൊണ്ട് ഓടിച്ചെന്ന് മൂത്തതിനെ ഒരു കൈയില്‍ തൂക്കിയെടുത്ത് അടിച്ചു. കുഞ്ഞുങ്ങളുടെ നിലവിളികൊണ്ട് വീടു നടുങ്ങി.
ഗോപികയുടെ വിവാഹം വിജയമായിരുന്നില്ല. അയാള്‍ക്ക് എന്തുകൊണ്ടോ ആദ്യ ദിവസം മുതഅവളെ പിടിച്ചില്ല. കുറ്റം, വഴക്ക്, അടി....എങ്കിലും വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉപന്യസിച്ചിട്ടാണ് അന്ന് ഗോപിക പോയത്... ഇപ്പോള്‍ നീ അറിയില്ല.... അവതാക്കീതു പോലെ പറഞ്ഞു.
പിന്നെ എപ്പോള്‍... ഋതു കുറേ നേരം കഴിഞ്ഞ് തന്നോട് ചോദിച്ചു. എപ്പോഴാണ് ഒരാള്‍ വിവാഹം കൂടാതെ പറ്റില്ല എന്നു ചിന്തിച്ചു പോകുന്നത്...? വാര്‍ദ്ധക്യത്തിലോ..? ഗോപികയ്ക്ക് കോളെജില്‍ പഠിക്കുമ്പോള്‍ ശക്തമായ ഒരു പ്രണയമുണ്ടായിരുന്നു. കൊച്ചു രാജേഷുമായി. എല്ലായ്പ്പോഴും പിണങ്ങിയും ചീത്ത പറഞ്ഞും അള്ളിയും മാന്തിയും ഒരു പൂച്ചപ്രണയം...കൊച്ചുരാജേഷിന്റെ വിവാഹത്തിന്റെയന്ന് ഗോപിക ഹോസ്റ്റല്‍ മുറിയി കതകടച്ചിരുന്നു. പുറത്തിറങ്ങിയതേയില്ല്ല. അവളെന്തെങ്കിലും ചെയ്തേക്കുമോ എന്നു പേടി തോന്നിയ കുട്ടികള്‍ കതകിമുട്ടിയപ്പോള്‍ അവ താ അകത്ത് എന്താണു ചെയ്യുന്നത് എന്നു മറ്റുള്ളവര്‍ കാണാ വേണ്ടി ജനാലക തുറന്നിട്ടു. എത്തി നോക്കിയവർ, ഗോപികയെ ഒരു തലയിണയി ചാരി കണ്ണടച്ചിരിക്കുന്നതായി കണ്ടു.  പിറ്റേന്നു രാവിലെ പതിവുപോലെ എഴുന്നേറ്റു മുഖം കഴുകി അവള്‍ പഴയ ഗോപികയായി. പക്ഷേ പിന്നീടൊരിക്കലും അവള്‍ കൊച്ചു രാജേഷിന്റെ പേര് പറഞ്ഞിട്ടേയില്ല. ആ അദ്ധ്യായം മുഴുവന്‍ അവ ഒരു ദിവസത്തെ നിശ്ശബ്ദത കൊണ്ടു കീറിക്കളഞ്ഞു.
ദേവുഅമ്മായിയെ ഫോണ്‍ ചെയ്ത് എന്നാണ് അയാവരുന്നത് എന്നു ചോദിക്കണം എന്നു ഋതു വിചാരിച്ചു. പ്രായക്കൂടുതലുള്ള ആണുങ്ങള്‍ രക്ഷാകര്‍ത്താവു കളിക്കും. ഉപദേശമാണ് അവരുടെ പ്രധാന ആയുധം. സ്നേഹത്തിനു പകരം വാത്സല്യം...തിരിച്ചോ..? വൈകി വിവാഹം കഴിക്കുന്ന ആണുങ്ങള്‍ എന്താണ് ഭാര്യയില്‍ നിന്നു പ്രതീക്ഷിക്കുന്നത്...?
താന്‍ വിവാഹത്തിനു തയ്യാറാവുകയാണെന്നു ഋതുവിനു തോന്നി. അല്ലെങ്കില്‍ താനിതുവരെ കാണാത്തൊരാളുടെ ഇഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുന്നതെന്തിന്? പ്രശ്നം ഇണയെ തേടുന്നതിന്റെയല്ല. ഋതു സ്വയം പറഞ്ഞു. ജാതകം നോക്കി നടുക്കത്തോടേ ഒഴിഞ്ഞു പോകുന്ന ആലോചനകള്‍ ഒറ്റപ്പെടുത്തുന്നതിന്റെയാണ്.
കാര്യങ്ങള്‍ അവ ചിന്തിച്ചതു പോലയേ അല്ല നടന്നത്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പിരീഡ്, പോര്‍ഷ തീരാനുണ്ടെന്നു പറഞ്ഞു ബോട്ടണി സാഹിറ ചോദിച്ചു വാങ്ങിച്ചു. ഋതുവിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ജൌ ബൌ ആൻഡ് പെയിന്റിങ് വേഡ്സ് എന്ന പുസ്തകം വായിച്ചിരുന്ന് കണ്ണടഞ്ഞോ എന്നു സംശയം. കണ്ണു തുറക്കുമ്പോള്‍ കാണുന്നത് മുന്നി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഒരാളെയാണ്. ഈ ചിരി താനെവിടെയോ കണ്ടു മറന്നതാണല്ലോ എന്ന് അവള്‍ ചിന്തിച്ചു.
നരേന്ദ്രനാണെന്നും ദേവുഅമ്മായി വക കല്യാണാലോചനയിലെ വൃദ്ധനായ നായകനാണെന്നും പറഞ്ഞ് അയാള്‍ ചിരിച്ചു. ഉറക്കമില്ലായ്മയുടെ കറ പാടുകെട്ടിയ കണ്ണുകളായിരുന്നു അയാളുടെ. അവള്‍ക്കെതിരെ കിടന്ന കസേരയിലിരിക്കും മുന്‍പ് അയാ മുറുക്കെ പിടിച്ചിരുന്ന കൈ അവള്‍ക്കു നേരെ നീട്ടി. എടുത്തു തിന്നണം എന്നു പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും അദ്ധ്യാപികയുടെ സഹജ ഗൌരവം കാരണം കുനിഞ്ഞെടുക്കാന്‍ കഴിയാതെ പോയ സ്കൂ മുറ്റത്തെ പുളിമരത്തിലെ വാള പുളിക്കഷ്ണങ്ങളായിരുന്നു അതിനുള്ളില്‍. അതിലൊന്ന് അയാള്‍ നുണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
അപ്പോള്‍ സ്റ്റാഫ് മുറിയി ആരും ഉണ്ടായിരുന്നില്ല.
വിളിക്കാം.. എന്നു പറഞ്ഞിട്ടാണ് നരേന്ദ്രന്‍ പോയത്. തന്റെ പെണ്ണുകാണനടന്നു കഴിഞ്ഞു എന്ന് ആരോടെങ്കിലും പറയണം എന്നു അവള്‍ക്കു തോന്നി. സ്റ്റാറ്റിസ്റ്റിക്സിലെ ഷൈനിയോടെങ്കിലും. വൈകുന്നേരം ദേവുഅമ്മായിയെയും ഇളയമ്മയെയും വിളിച്ചു. രാത്രി അച്ഛനോടൊപ്പം ഇരുട്ടത്തു കുറേ നേരം അവളുമിരുന്നു. എല്ലാവരും ഒച്ച വച്ചോ മൂകരായോ അവരവരുടെ ലോകങ്ങളി. ആരോടും അവള്‍ക്കൊന്നും പറയാ കഴിഞ്ഞില്ല.
രണ്ടു ദിവസം കഴിഞ്ഞിട്ടും നരേന്ദ്രന്റെ ഫോണ്‍ കാണാതായപ്പോ അങ്ങോ‍ട്ടു വിളിച്ചാലോ എന്നു ഋതു ആലോചിച്ചു. പിന്നെ വേണ്ടെന്നു വച്ചു. മൂന്നാം ദിവസം ഉച്ചക്കഴിഞ്ഞ് സ്റ്റാഫ് റൂമിലിരുന്ന്, സ്വയം നിയന്ത്രിക്കാ പറ്റാതെ അവനരേന്ദ്രന്റെ നമ്പരിലേയ്ക്കു വിളിക്കാൻ തുടങ്ങുമ്പോൾ അവളുടെ ഫോണിലെ കിളി ചിലച്ചു..
എന്തെടുക്കുകയാണിപ്പോള്‍ താങ്ക അയാളുടെ ശബ്ദം അങ്ങേത്തലയ്ക്കല്‍ കേട്ടയുട അവ തിടുക്കത്തോടെ ചോദിച്ചു. ആ ചോദ്യത്തിലെ അടുപ്പം തന്റെയുള്ളില്‍ നിന്നെങ്ങനെ വന്നു, എന്ന് അടുത്ത നിമിഷം ആശ്ചര്യപ്പെടുകയും ചെയ്തു.
നരേന്ദ്രന്‍ കൊടിത്തൂക്കിയിലേയ്ക്ക് ഒരു ബൈക്ക് ഓടിച്ചു പോവുകയായിരുന്നു. ഒരു കുപ്പി റമ്മുമായി. കണ്‍സൈന്മെന്റുകള്‍ക്കിടയിലുള്ള ഒഴിവുകളി അയാ കൊടിത്തൂക്കി മലയുടെ ചരിവി ആകാശം കണ്ടിരുന്ന്, രാത്രി മുഴുവന്‍ കുടിച്ചു തീര്‍ക്കുന്നു. ഒറ്റയ്ക്ക്. മിന്നാമിനുങ്ങുകള്‍ അപ്പോ കൂട്ടത്തോടെ താഴ്വാരത്തു നിന്നും ഉയര്‍ന്നു വരും.
ഞാനും വരുന്നു... ഋതു, ഒരു കുഞ്ഞിന്റെ വാശിയോടെ പറഞ്ഞു.
സ്റ്റാഫ് റൂമില്‍ നിന്നിറങ്ങി അക്ഷരാര്‍ത്ഥത്തിതന്നെ അവള്‍ ഓടി. ആരോടും ഒന്നും പറയാന്‍ തുനിഞ്ഞില്ല. ബി ഡി ഓ പിടിച്ചെടുത്ത വള്ളങ്ങ വിട്ടുകിട്ടാ മണ വാര തൊഴിലാളികറോഡില്‍ കുത്തിയിരുപ്പു സമരം നടത്തുകയായിരുന്നതു കൊണ്ട് അവള്‍ വിചാരിച്ചതിനേക്കാ വൈകി. എങ്കിലും പറഞ്ഞു വച്ചതുപോലെ ബൈക്ക് തിരിച്ചോടിച്ച്, പഴയകട തിരിയുന്നിടത്ത് നരേന്ദ്രന്‍ നില്‍പ്പുണ്ടായിരുന്നു.
കൊടിത്തൂക്കിയിലെ സന്ധ്യ ഒരു പ്രത്യേക ലോകമായിരുന്നു. അസ്തമന സൂര്യന്‍ തിളക്കിയ ഒരു കുഞ്ഞു വിമാനം ദൂരെ കരഞ്ഞുകൊണ്ട് ചക്രവാളത്തിലേയ്ക്ക് പോകുന്നത് ഋതു നോക്കിയിരുന്നു. അവളുള്ളതു കൊണ്ട് മദ്യം നരേന്ദ്രന്‍ വേണ്ടെന്നു വച്ചു ; രാത്രി മുഴുവന്‍ അവിടെ കഴിയാമെന്ന തീര്‍പ്പും. ഋതു തന്റെ ഭൂതക്കാലത്തെക്കുറിച്ചു മാത്രം സംസാരിച്ചു. ആദ്യം വേണ്ട വാക്കുകള്‍ കിട്ടാതെ അറച്ചറച്ച്.. പിന്നെ തുടര്‍ച്ചയായി.. ഇനിയൊന്നും പറയാനില്ല തന്നെപ്പറ്റി എന്നിടത്തെത്തിയപ്പോള്‍ അവ പെട്ടെന്നു മൂകയായി.
ഇരുട്ടു നന്നേ കനത്ത ശേഷമാണ് അവര്‍ മടങ്ങാ തീരുമാനിച്ചത്. ഇറക്കത്തില്‍, നിറയെ ഗട്ടറുകളുള്ള ഒറ്റ റോഡി തൊട്ടിലി ഉറങ്ങുന്ന കുഞ്ഞിനെപ്പോലെ താഭാരരഹിതയാണെന്നു അവള്‍ക്കു തോന്നി. നരേന്ദ്രന്‍ ശ്രദ്ധയോടെ വണ്ടിയോടിച്ചു. അയാളുടെ ചുമലുകള്‍ക്കു മുകളിലൂടെ റോഡിതെന്നി നീങ്ങുന്ന വണ്ടിയുടെ വെളിച്ചത്തിലേയ്ക്കു കുറേനേരം നോക്കിയിരുന്നപ്പോള്‍ തലയ്ക്കുള്ളിലെ മുറിയിഎപ്പോഴും കത്തിക്കിടക്കുന്ന ഒരു ബള്‍ബിനെക്കുറിച്ച് നരേന്ദ്ര പറഞ്ഞ ഉപമയാണ് അവ ഓര്‍ത്തത്. ഉയരങ്ങളെ പേടിയാണെന്നു നരേന്ദ്രന്‍ പറഞ്ഞു, ഉറക്കമില്ലാത്തതിനാല്‍ രാത്രികളെയും. എങ്കിലും വീണ്ടും വീണ്ടും അയാള്‍ ഒറ്റയ്ക്ക് രാത്രിക, കുന്നിന്‍ മുകളി ചെലവഴിക്കുന്നു.
അതൊരു സ്വയം പരീക്ഷണമാണ്..- അയാള്‍ പറഞ്ഞു. ശിരസ്സിനുള്ളില്‍ എന്റെ ഇഷ്ടമനുസരിച്ചല്ലാതെ കത്തിക്കിടക്കുന്ന ആ വെളിച്ചം എപ്പോഴാണ് അണയുന്നത് എന്നറിയാന്‍... വെറുതേ..
ഒരു ബ്രേക്കിടലില്‍ കുലുങ്ങി അവളുടെ ശരീരം നരേന്ദ്രനിലേയ്ക്കു ചാഞ്ഞു. പ്രണയമില്ലാതെ പോയ വര്‍ഷങ്ങളുടെ ഭാരമാണിപ്പോള്‍ താങ്കളുടെ മുതുകത്ത്... അവള്‍ ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു.
എന്തോ കേട്ടതു പോലെ നരേന്ദ്രന്‍ തിരിഞ്ഞു നോക്കി. അവള്‍ നരേന്ദ്രന്റെ പിന്‍‌കഴുത്തിമുഖമണച്ചു പിടിച്ചു.
താങ്കള്‍ക്കറിയാമോ അച്ഛന്റെ പേരും നരേന്ദ്ര എന്നാണ്..... ഋതു പറഞ്ഞു. ഞാന്‍ വിവാഹിതയാവുന്നതോടെ മിസ് ഋതു നരേന്ദ്രന്‍, മിസ്സിസ്സ് ഋതു നരേന്ദ്രനായി മാറുന്നു..കുഞ്ഞൊരു ആര്‍ വന്നു കയറുന്നു എന്ന വ്യത്യാസം മാത്രം..
നരേന്ദ്രന്‍ പിന്നെയും തിരിഞ്ഞു നോക്കി ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഒരു വഴിവിളക്കിന്റെ ചുവട്ടില്‍ വച്ചായിരുന്നതിനാ ആ ചിരി അവ വ്യക്തമായി കണ്ടു. അതവള്‍ക്ക് നല്ല പരിചയമുള്ള ചിരി തന്നെയായിരുന്നു.
സാധാരണ അത്ര കാല്‍പ്പനികമായ ഒരു സന്ധ്യയ്ക്കു ശേഷം അതിരാവിലെ (മുതല്‍) വിളിക്കുക എന്നതാണ് ആണുങ്ങളുടെ ഒരു രീതി. നരേന്ദ്രന്‍ ആ പതിവു തെറ്റിച്ചു. അയാള്‍ വിളിച്ചതേയില്ല. താന്‍ കാരണം ചുരുക്കേണ്ടി വന്ന ഒരു ഒഴിവുദിവസത്തിന്റെ ബാക്കി ചെലവഴിക്കാന്‍ അയാതന്നെയും കൂട്ടും എന്നു ഋതു വിചാരിച്ചിരുന്നു. അതുകൊണ്ട് അവള്‍ ഒരിടത്തും പോയില്ല. വെറുതേ അയാളുടെ ഫോണ്‍ കാത്തു കിടന്നു.
അവള്‍ക്ക് ഒന്നും ചെയ്യാ തോന്നിയില്ല. അടുക്കളയി ചെന്ന് ചെമ്പകത്തിനെ സഹായിക്കാ പോലും. അവധി ദിവസങ്ങളില്‍ സാധാരണ അവചെയ്യുന്ന കാര്യമാണത്. ഉച്ചയ്ക്ക് മഴയുടെ വരവുണ്ടോ എന്നു സംശയിച്ചു അവള്‍ മുകളി ചെന്നു. അച്ഛനപ്പോള്‍ ചൂരല്‍ക്കസേരയികണ്ണടച്ചു കിടക്കുകയായിരുന്നു. അവളെക്കണ്ട് അദ്ദേഹം ചിരിച്ചു. ശിരസ്സിനുള്ളിലെ മുറിയില്‍ കെടുത്താനാവാത്ത ഒരു ബള്‍ബുണ്ടാവുമെങ്കി ഈ ചിരിയിലെ നിഗൂഢത അതിന്റെ പ്രകാശം തന്നെയാവണം. അവള്‍ പടികള്‍ ഓടിയിറങ്ങി നരേന്ദ്രന്റെ നമ്പരിലേയ്ക്കു വിളിച്ചു.
ഈ നമ്പര്‍ നിലവിലില്ല, താങ്കള്‍ വിളിച്ച നമ്പര്‍ ദയവായി പരിശോധിക്കുക.. എന്നൊരു ചിലമ്പിച്ച ഒരു സ്ത്രീശബ്ദമാണ് അവള്‍ അങ്ങേ തലയ്ക്ക നിന്നു കേട്ടത്. അതങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
- സോമാ റേച്ചല്‍